വീട് അവർ പിടിച്ചെടുത്തു, അനിയത്തിമാരെ മാഫിയക്ക് വിൽക്കില്ല, സഹോദരങ്ങളെയും അമ്മയെയും കൊന്ന് യുവാവ്

ഈ വീഡിയോ പോലീസിന് ലഭിക്കുമ്പോൾ, നാട്ടുകാരാണ് ഇതിന് ഉത്തരവാദികളെന്ന് അറിയണം. ഞങ്ങളുടെ വീട് പിടിച്ചെടുക്കാൻ അവർ ഞങ്ങളെ ഉപദ്രവിച്ചു. ഞങ്ങൾ ശബ്ദം ഉയർത്തി, പക്ഷേ ആരും കേട്ടില്ല

ഉത്തർപ്രദേശിൽ സ്വന്തം സഹോദരിമാരെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം. അമ്മയെയും നാല് സഹോദരിമാരെയുമാണ് പ്രതി കൊലപ്പെടുത്തിയത്. തൻ്റെ സഹോദരിമാരെ വിൽക്കാൻ ആഗ്രഹിക്കാത്തതിനാലാണ് കൊലപാതകമെന്ന് അറസ്റ്റിലായ അർഷാദ് പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കൊല നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് വീഡിയോ പുറത്തു വന്നത്.അർഷാദിൻ്റെ അമ്മ അസ്മയും സഹോദരിമാരായ ആലിയ (9), അൽഷിയയും ആണെന്ന് തിരിച്ചറിഞ്ഞു. (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

അയൽക്കാരും ജന്മനാടായ ബുദൗണിലെ ഭൂമാഫിയയും തങ്ങളുടെ വീട് പിടിച്ചടക്കിയെന്നും സഹോദരിമാരെ കടത്താൻ പദ്ധതിയിട്ടെന്നും ക്ലിപ്പിൽ അർഷാദ് ആരോപിക്കുന്നു. അമ്മയെയും മൂന്ന് സഹോദരിമാരെയും താൻ കൊലപ്പെടുത്തിയെന്നും മൃതദേഹം കാണിക്കുന്നതിനിടെ നാലാമത്തെയാൾ മരിക്കാൻ പോകുകയാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. പിതാവിൻ്റെ സഹായത്താൽ ഇവരെ ശ്വാസം മുട്ടിച്ചും. കൈത്തണ്ട മുറിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് അർഷാദ് പറഞ്ഞു.

ഞാൻ എൻ്റെ അമ്മയെയും സഹോദരിമാരെയും കൊന്നു. ‘അയൽപക്കത്തുള്ളവരുടെ പീഡനം മൂലമാണ് ഞങ്ങളുടെ കുടുംബം ഈ നടപടി സ്വീകരിച്ചത്. ഈ വീഡിയോ പോലീസിന് ലഭിക്കുമ്പോൾ, നാട്ടുകാരാണ് ഇതിന് ഉത്തരവാദികളെന്ന് അറിയണം. ഞങ്ങളുടെ വീട് പിടിച്ചെടുക്കാൻ അവർ ഞങ്ങളെ ഉപദ്രവിച്ചു. ഞങ്ങൾ ശബ്ദം ഉയർത്തി, പക്ഷേ ആരും കേട്ടില്ല. റോഡിൽ തണുത്തു വിറച്ച് ഉറങ്ങാൻ തുടങ്ങിയിട്ട് 15 ദിവസമായി. കുട്ടികൾ കൊടും തണുപ്പിൽ അലയുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ ഞങ്ങളുടെ വീട് പിടിച്ചടക്കി.

രേഖകൾ ഞങ്ങളുടെ പക്കലുണ്ട്,” അർഷാദ് വീഡിയോയിൽ പറയുന്നു. “അവർ ഭൂമാഫിയയാണ്, അവർ പെൺകുട്ടികളെയും വിൽക്കും. ഞങ്ങളെ രണ്ടുപേരെയും (അർഷാദിനെയും പിതാവിനെയും) കള്ളക്കേസിൽ കുടുക്കാനും ഞങ്ങളുടെ സഹോദരിമാരെ വിൽക്കാനും അവർ പദ്ധതിയിട്ടു. അതിന് ഇടവരില്ല, അതിനാൽ എൻ്റെ സഹോദരിമാരെ ശ്വാസംമുട്ടിച്ചും കൈത്തണ്ട മുറിച്ചും കൊല്ലാൻ നിർബന്ധിതനായെന്നും അർഷാദ് പറയുന്നു. താൻ രാവിലെ വരെ ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.

“ഞങ്ങൾ ബുദൗനിൽ നിന്നാണ്, എൻ്റെ അമ്മായിയുടെ പക്കൽ തെളിവുണ്ട്. ഞങ്ങൾ ബംഗ്ലാദേശികളാണെന്ന് അവർ ഞങ്ങളെ കുറിച്ച് നുണ പ്രചരിപ്പിച്ചു.
“സഹായത്തിനായി ഞങ്ങൾ പലരെയും സമീപിച്ചെങ്കിലും അവർ ഞങ്ങളെ സഹായിച്ചില്ല. ഞാൻ കുറച്ച് സമയത്തിനുള്ളിൽ മരിക്കും. ഇന്ത്യയിലെ ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥയുണ്ടാവരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യോഗി ആദിത്യനാഥിനോടും നീതി അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, തങ്ങൾക്ക് ജീവിതത്തിൽ നീതി ലഭിച്ചില്ല, കുറഞ്ഞത് മരണത്തിലെങ്കിലും ഞങ്ങൾക്ക് നീതി തരൂ. എന്നും അർഷാദ് വീഡിയോയിൽ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು